20 March 2008

ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന

ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന വേണമെന്ന ആവശ്യം ശക്തമാകുന്നു. ദോഹയില്‍ നടക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നാവിക പ്രതിരോധപ്രദര്‍ശനമായി ഡിംഡെക്സ് 2008 ല്‍ പങ്കെടുത്ത ജിസിസ നാവിക സേനമേധാവികളുടെ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. പ്രതിവര്‍ഷം 17 മുതല്‍ 20 വരെ മില്യന്‍ ബാരല്‍ എണ്ണയുള്‍പ്പടെ ചരക്ക് നീക്കം നടക്കുന്ന മേഖലയായതിനാല്‍ ചെറിയൊരു സുരക്ഷാ പാളിച്ച പോലും വന്‍ പ്രത്യാഘാതത്തിനിടയാക്കുമെന്ന് നാവിക സേന മേധാവികള്‍ വിലയിരുത്തി. രാഷ്ട്രീയപരമായി ഏറെ പ്രശ്നങ്ങള്‍ നിലനിലക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനം പ്രദേശത്തെ സന്തുലിതാവസ്ഥ നിലനിറുത്താന്‍ സഹായിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്