22 January 2010

ടാക്സി പെര്‍മിറ്റ് മണ്ണിന്റെ മക്കള്‍ക്ക് മാത്രം

മുംബൈ : ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്ന മണ്ണിന്റെ മക്കള്‍ വാദവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തിറ ങ്ങിയിരിക്കുന്നു. ഇനി മുതല്‍ ടാക്സി പെര്‍മിറ്റ് എടുക്കണമെങ്കില്‍ മറാഠി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുതിയ വാഹന നിയമ ത്തിലൂടെയാണ് ഈ ദേശ വിരുദ്ധ നിലപാട് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. മാത്രമല്ല, 15 വര്‍ഷത്തോളം സംസ്ഥാനത്തു സ്ഥിര താമസ ക്കാരനാണെ ന്നുള്ളതിന്റെ റസിഡന്‍ഷ്യല്‍ പ്രൂഫ് കൂടി കാണിച്ചാലേ മേലില്‍ ടാക്സി പെര്‍മിറ്റ് നല്കുകയുള്ളു.
 
മഹാരാഷ്ട്ര സര്‍ക്കാര്‍ പസ്സാക്കിയ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളം, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുംബൈയിലെ മുഴുവന്‍ ടാക്സി ഡൈവര്‍മാര്‍ക്കും വന്‍ പ്രയാസങ്ങള്‍ക്ക് ഇട വരും.
 
എന്നാല്‍, നിയമം യാതൊരു കാരണ വശാലും നീതീകരി ക്കത്തക്ക തല്ലെന്നാണ് മുംബൈ ടാക്സി യൂണിയന്റെ നിലപാട്.
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണിത്‌. പതിവുപോലെ ആരെങ്കിലും കോടതിയിൽ പോകേണ്ടിവരും ഇത്തരം "കരിനിയമം" മാറ്റിക്കിട്ടാണമെങ്കിൽ.ജനാധിപത്യ വ്യവസ്ഥ സ്വമേധയാ നടപ്പാക്കേണ്ടതും സംരക്ഷിക്കേണ്ടതുമായ പല കാര്യങ്ങളും ഇപ്പോൾ കോടതി വഴിയാണല്ലോ ജനത്തിനു ലഭിക്കുന്നത്‌.ഗുജറാത്തായാലും മഹാരാഷ്ട്രയിലായാലും മൂന്നാറിലായാലും കോടതി തന്നെ ശരണം.

January 25, 2010 at 7:17 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്