16 February 2008

ശിവഗിരി ഭരണസമിതി തെരെഞ്ഞെടുപ്പ്: തീരുമാനം ഈ മാസം 22 നു

ശിവഗിരി മഠം ഭരണസമിതി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില് തീരുമാനമെടുക്കുന്നത് സുപ്രീംകോടതി ഈ മാസം 22ലേക്ക് മാറ്റി.

ശിവഗിരി മഠം തെരെഞ്ഞെടുപ്പ് വോട്ടര്പട്ടികയില് നിന്നും ജസ്റ്റിസ് പരിപൂര്ണ്ണന് കമ്മിഷന് ഒഴിവാക്കിയ സൂക്ഷ്മാനന്ദ പക്ഷത്തെ 11 സ്വാമിമാരെ ജനറല് ബോഡിയില് ഉള്പ്പെടുത്താന് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതില് നിന്നും രണ്ട് പേരെ എക്സിക്യുട്ടീവ് ബോര്ഡില് ഉള്പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്ദ്ദേശിച്ചിരുന്നു.

ഇതേ തുടന്ന സൂക്ഷ്മാനന്ദ, ശുഭാനന്ദ എന്നീ സ്വാമിമാരെ സൂക്ഷ്മാനന്ദ പക്ഷം എക്സിക്യുട്ടീവിലേക്ക് നിശ്ചയിച്ചു.

Labels:

  - ജെ. എസ്.    






ആര്‍ക്കൈവ്സ്