16 February 2008

മാറാട് കേസ്: പ്രതികള്ക്ക് ജാമ്യം നല്കിയത് സുപ്രീംകോടതി ശരിവച്ചു.

മാറാട് കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്ക്ക് ജാമ്യം നല്കിയത് സുപ്രീംകോടതി ശരിവച്ചു. ജാമ്യം നല്കിയതിനെതിരെ അരയസമാജം നല്കിയ ഹര്ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

കേസിലെ 94 ഉം 98 ഉം പ്രതികളായ അബ്ദുള് ലത്തീഫ്, ഷക്കീല് എന്നിവര്ക്കായിരുന്നു ഹൈക്കോടതി കഴിഞ്ഞ ഡിസംബറില് ജാമ്യം അനുവദിച്ചത്.

മാറാട് കേസിലെ അന്തിമ വാദം പൂര്ത്തിയാകാനിരിക്കെ ഈ പ്രതികള് ജാമ്യത്തില് ഇറങ്ങിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് അരയസമാജം അംഗങ്ങളായ ശ്യാമള, ഉണ്ണി എന്നിവര് സുപ്രീംകോടതിയിലെത്തിയത്.

ശ്യാമളയുടെ രണ്ട് കുട്ടികള് മാറാട് കലാപത്തില് കൊല്ലപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ കര്ശന ജാമ്യവ്യവസ്ഥകള് നില നില്ക്കുന്നതിനാല് പ്രതികള്ക്ക് സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

Labels:

  - ജെ. എസ്.    






ആര്‍ക്കൈവ്സ്