01 August 2009

കേരളത്തില്‍ ക്രയോ ബാങ്കിങ്‌ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

പൊക്കിള്‍ കൊടിയില്‍ നിന്നും പ്രസവ സമയത്ത് ലഭിക്കുന്ന രക്തം, ക്രയോ ബാങ്കുകളില്‍ ശേഖരിച്ചു സൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കൂടുതല്‍ സജീവം ആകുന്നു. ഈ രക്തം സൂക്ഷിക്കുക വഴി ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള കാന്‍സറുകള്‍, ഹൃദ്രോഗം, താലസീമിയ തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. കേരളത്തില്‍ അടുത്തിടയായി ക്രയോ ബാങ്കിങ്ങില്‍ ഉണ്ടായ പ്രചാരം മൂലം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രയോ ബാങ്ക്‌സ്‌ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയാണെന്ന് കമ്പനിയുടെ സി.ഇ.ഒ. ഡോ. സി.വി നെരികാര്‍ പറഞ്ഞു.
 
ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കുള്ള വാതക വിനിമയവും അവശ്യ പോഷകങ്ങളുടെ എത്തി ചേരലും നടക്കുന്നത്‌ പൊക്കിള്‍ കൊടി വഴിയാണ്. ഇതില്‍ നിന്നുള്ള രക്തം ഭാവിയില്‍ പലതരം രോഗങ്ങള്‍ക്കും സ്റ്റെംസെല്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്താന്‍ ഉപയോഗപ്പെടുത്താം. ക്രയോ ബാങ്കില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌താല്‍ പ്രസവ സമയത്ത് ആശുപത്രിയില്‍ എത്തി പൊക്കിള്‍ കൊടിയില്‍ നിന്നുള്ള രക്തം ശേഖരിച്ച് ശീതീകരിച്ച ബാങ്കുകളില്‍ (cryo bank) കേടുകൂടാതെ സൂക്ഷിക്കും. വര്ഷം തോറും നിശ്ചിത തുക നല്‍കി ഈ സംരക്ഷണം ഉറപ്പിക്കാം.

Labels:

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്