29 January 2010

ശ്രീലങ്കയില്‍ രാഷ്ട്രീയ രംഗം കലുഷമാവുന്നു

Sarath-Fonsekaകൊളൊംബൊ : തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെ രാഷ്ട്രീയ രംഗത്തും പിടിമുറുക്കുന്നു. ആദ്യ പടിയായി തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായിരുന്ന ശരത് ഫോണ്‍സെക്ക തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കന്‍ സൈനിക മന്ത്രാലയം അധികൃതര്‍ ഒരു പത്ര സമ്മേളനം നടത്തി അറിയിച്ചതാണ് ഈ കാര്യം. രജപക്സെയുടെ കുടുംബത്തെ ഒന്നാകെ വധിക്കാന്‍ ശരത് ഗോണ്‍സെക്ക പദ്ധതി ഇട്ടിരുന്നതായി പത്ര സമ്മേളനത്തില്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
 
ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു രാജപക്സെ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഫോണ്‍സെക്ക വിസമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍സെക്ക താമസിച്ച് ഹോട്ടല്‍ സൈന്യം വളയുകയും ചെയ്തു. തന്നെ ഹോട്ടലില്‍ തടവില്‍ ആക്കിയിരിക്കുകയാണ് എന്ന് ഫോണ്‍സെക്ക ആരോപിച്ചു. എന്നാല്‍ ഫോണ്‍സെക്കയുടെ സുരക്ഷയെ കരുതിയാണ് സൈന്യം ഹോട്ടലില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്