|
05 December 2009
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് ഖേദമില്ല എന്ന് ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവത് അറിയിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ തലേന്ന് ചണ്ടിഗഡില്‍ നടന്ന പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവിടെ രാമ ക്ഷേത്രം പണിയണം എന്നാണ് ആര്‍. എസ്. എസ്. ന്റെ ആവശ്യം. ഈ ആവശ്യവുമായി ആര്‍. എസ്. എസ്. എന്നും നില കൊള്ളും. അതു കൊണ്ട് തങ്ങള്‍ക്ക് മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭാഗവത് പറഞ്ഞു. 1992 ഡിസംബര്‍ 6 നാണ് ഒരു പറ്റം ഹിന്ദു തീവ്ര വാദികള്‍ ബാബ്‌റി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ കെട്ടിടം പൊളിച്ചു മാറ്റിയത്. ശ്രീരാമന്റെ ജന്മ ഭൂമിയില്‍ നില നിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയാണ് ഈ മസ്ജിദ് അവിടെ പണിതത് എന്നായിരുന്നു ഇവരുടെ വാദം. Labels: തീവ്രവാദം
- ജെ. എസ്.
|
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് ഖേദമില്ല എന്ന് ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവത് അറിയിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ തലേന്ന് ചണ്ടിഗഡില്‍ നടന്ന പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവിടെ രാമ ക്ഷേത്രം പണിയണം എന്നാണ് ആര്‍. എസ്. എസ്. ന്റെ ആവശ്യം. ഈ ആവശ്യവുമായി ആര്‍. എസ്. എസ്. എന്നും നില കൊള്ളും. അതു കൊണ്ട് തങ്ങള്‍ക്ക് മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭാഗവത് പറഞ്ഞു.





3 Comments:
ഇന്ത്യ ഒരുനിലക്കും മതേതര സവിശേഷതയോടെ നില്‍ക്കരുതെന്ന ശാഠ്യമാണ് ഹൈന്ദവ വര്‍ഗീയതയുടെ അധികാരദാഹത്തിനും ബാബരി ധ്വംസനത്തിനും വഴിയൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. കാവിസംഘം ഉദ്ഘോഷിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ ധാര്‍ഷ്ട്യവും ന്യൂനപക്ഷാദി വിഭാഗങ്ങളുടെ വിധേയത്വവുമാണ്. ഭ്രാന്തമായ ഈ നശീകരണമത്രയും നടന്നത് സ്വേച്ഛാധിപത്യത്തിന്റെ പേരിലാണോ? അതോ പവിത്രപദങ്ങളായ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിലോ?
ഡിസംബര്‍ ആറ് വലിയൊരു പ്രതീകമാണ്. എന്നാല്‍, ആ കറുത്ത ദിനത്തെ ഓര്‍മിക്കുന്നതുപോലും അരോചകമായി തോന്നുന്ന ചിലരുണ്ട്. അവരുടെ ഓര്‍മയിലേക്കു കൂടിയാവണം മിലന്‍ കുന്ദേര ചാട്ടുളി കണക്കെയുള്ള ആ വാക്കുകള്‍ പണ്ട് ഉരുവിട്ടത്.
''അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം എന്നത് മറക്കാതിരിക്കാനുള്ള ഓര്‍മകളുടെ പോരാട്ടം തന്നെയാണ്''.
ഇ-പത്രം വാര്‍ത്തകള്‍ ഇപ്പോള്‍ ഗൂഗ്‌ള്‍ ന്വൂസ് അഗ്രിഗേറ്ററിലും കാണാന്‍ കഴിയുന്നതില്‍ സന്തോഷം.
http://news.google.com/nwshp?hl=ml&tab=wn
Thanks,
Yasir Kuttiady
തീർച്ചയായും ഇതു ഇന്ത്യൻ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്.ഒരുവിഭാഗത്തിന്റെമനസ്സിiൽ ഒരു വേദനയായി ഈ ദിനം എന്നും നിലകൊള്ളുകതന്നെ ചെയ്യും.
മലയാളിയാ കൊടും ഭീകന്മാരെ പിടികൂടിയതും അതു സംബന്ധിച്ചുള്ള വാർത്തകളും വലതും ഇടതും പക്ഷ മാധ്യമങ്ങളിൽ നിറഞുനിൽക്കുകയാണ്.എന്നാൽ തടിയന്റവിടെ നസീറിന്റെ വാർത്തകൾ ഈ-പത്രത്തിൽ ഇതുവരെ കണ്ടില്ല.ഇതുപ്രസിദ്ധീകരിച്ചാൽ വായനക്കാർ കുറയും എന്ന ഭയമാണോ?
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്